എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Kochi - New Delhi - London, Kerala, India
ഞാന്‍ ഒരു നുണയനാണ്. ഞാനൊരു ഉപചാപകനാണ്, ഞാന്‍ ധിക്കാരിയും അഹങ്കാരിയുമാണ് ഒപ്പം ഞാന്‍ തന്നിഷ്ട്ടക്കാരനും ഗര്‍വിഷ്ട്ടനുമാണ്...പിന്നെ തലക്കനമുള്ളവനും ആരോട് എന്ത് എപ്പോള്‍ പറയണമെന്ന് അറിയാത്തവനുമാണ്....ഇതെല്ലാം കൂടി ചേരുമ്പോള്‍ അശോക്‌ സദനാകുന്നു....ഇതാണ് എന്നെ ദൂരെ നിന്നു നോക്കിക്കാണുന്നവരുടെ അഭിപ്രായം. എന്നാല്‍ എന്നെ അടുത്തറിയുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്. അത് കൊണ്ട് ഊഹാപോഹങ്ങളാണ് നിലവിലുള്ളത്. ഇനി ഞാന്‍ എന്നെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലവരില്‍ നല്ലവനും ചീത്തവരില്‍ ചീത്തവനുമാണ് ഞാന്‍. മേല്‍പ്പറഞ്ഞ എല്ലാത്തിന്‍റെയും ചെറിയ അംശങ്ങള്‍ എന്നില്‍ കണ്ടേക്കാം..എന്നാല്‍.... ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരോട് ഞാന്‍ അതിഭീകരമായി തന്നെ പ്രതികരിക്കാറുണ്ട്...വിട്ടു കൊടുക്കാറില്ല ഞാന്‍..അതേത് പോലീസായാലും കൊള്ളാം.അതിന്‍റെ പേരില്‍ ചില്ലറ പ്രശ്നങ്ങളല്ല ഞാന്‍ നേരിട്ടിട്ടുള്ളത്...മതപരമായ എന്‍റെ കാഴ്ചപ്പാടുകള്‍ ചിലര്‍ക്കൊക്കെ അറിയാമെങ്കിലും അതൊന്നു കൂടെ വ്യക്തമാക്കട്ടെ. "മതം" എന്നാല്‍ അഭിപ്രായം എന്നൊരു അര്‍ഥം കൂടിയുണ്ടല്ലോ? ഏതായാലും മതത്തെ വ്യഭിച്ചരിക്കുന്നവരുടെ കൂട്ടത്തില്‍ പെടില്ല ഞാന്‍. എനിക്ക് മതമില്ല. പക്ഷെ ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ സൃഷ്ട്ടാവില്‍ വിശ്വസിക്കുന്നു. അതിനെ കൃഷ്ണനെന്നോ, അല്ലാഹുവെന്നോ , ക്രിസ്തുവെന്നോ വിളിക്കാം.

2010 ജൂൺ 22, ചൊവ്വാഴ്ച

ഒരു കലാകാരന്‍റെ പട്ടട - അശോക്‌ സദന്‍റെ ചെറു കഥ


കറുത്ത രാത്രി ഏതോ ഭീകരമായ ഒരു നാടകത്തിന്‍റെ അരങ്ങു പോലെ.....മഴ...മഴക്കും എന്തോ ഒരു രഹസ്യ ഭാവം. രാത്രിയുടെ കറുപ്പിലേക്ക്‌ ആഴ്ന്നിറങ്ങുന്ന ശബ്ദം. മരചില്ലയിലിരുന്നുറങ്ങുന്ന നാട്ടുകോഴിയുടെ മുറുമുറുപ്പ് ഏറ്റുവാങ്ങിയെന്നോണം പേരറിയാത്ത ഏതോ പക്ഷിയുടെ വിലാപം. ഉറങ്ങുന്ന വൃക്ഷ തലപ്പുകളെ മെല്ലെയൊന്നുലച്ചു കാറ്റ് തിടുക്കത്തില്‍ എങ്ങോട്ടോ പലായനം ചെയ്യ്‌തു. എല്ലാ ശബ്ദത്തിനും മുകളില്‍ മറ്റെന്തോ ഒരു ശബ്ദം.... ദാരുവിന്‍റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഉളിയുടെ തലയില്‍ കൊട്ടുവടിയേല്‍പ്പിക്കുന്ന പ്രഹരത്തിന്‍റെ തീര്‍ത്തും മയമില്ലാത്ത ശബ്ദം. ഉളി ദാരുവിന്‍റെ ഹൃദയത്തിലേക്ക് ഹൃദയത്തിന്‍റെ ആഴങ്ങളിക്ക് ദയയില്ലാതെ തുളച്ചിറങ്ങുകയാണ്. ഇത്ര കഠിനമാണോ ഉളിയുടെ ഹൃദയം? സ്വന്തം വേദന കടിച്ചമര്‍ ത്തി മറ്റൊരു ശരീരത്തെ കൊത്തിനുറുക്കുന്ന ഹൃദയ ശൂന്യത...എത്ര ക്രൂരനാണ് ഉളി. എന്നിട്ടും ദാരുവിന്‍റെ മുഖത്തെന്താണ് ഇത്ര പ്രസരിപ്പ്?. തന്‍റെ ശരീരം നുറുങ്ങുമ്പോഴും നാല് പാടും ചിതറി തെറിക്കുമ്പോഴും ദാരുവിന്‍റെ ചൈതന്യം കൂടി കൂടി വരുന്നു. ഉളിയുടെയും ദാരുവിന്‍റെയും ഹൃദയങ്ങള്‍. അപ്പോള്‍ കൊട്ടുവടിയുടെയോ? എല്ലാ ഹൃദയങ്ങളുടെയും താളം ഒന്ന് തന്നെയോ?. മറ്റൊരു ഹൃദയം കൂടി ഒപ്പം മിടിക്കുന്നുണ്ടായിരുന്നു അവയ്ക്കൊപ്പം. എല്ലാത്തിനും പിന്നില്‍ നിറഞ്ഞ ഗൌരവത്തോടെ ഒരു മുഖം. കലാകാരന്‍. കലാകാരനും പിന്നില്‍ ഇരുട്ടില്‍ പതിയെ പെയ്യുന്ന മഴ. കലാകാരന്‍ തേടുന്നത് ദാരുവില്‍ ഒളിഞ്ഞിരിക്കുന്ന ആത്മാവിനെയാണ്. വിശ്രമമില്ലാതെ മൂന്ന് ഹൃദയങ്ങള്‍ തേടുന്നത് ഒരാത്മാവിനെയാണ്. ഒരറ്റത്ത് നിന്നും ദാരുവിന്‍റെ ശരീരത്തെ കൊത്തിനുറുക്കുകയാണ് കണ്ണീര്‍ പൊഴിക്കാതെ എല്ലാം സഹിക്കുകയാണ് ദാരു.
കലാകാരന്‍റെ ഹൃദയം ദരുവിന്‍റെ ആത്മാവിനെ തൊട്ടറിയുന്ന നിമിഷങ്ങള്‍. വേറിട്ടൊരു ഹൃദയവും ആത്മാവും അജ്ഞാതമായ ഏതോ ലയനത്തിലേക്ക്. ശില്പിയുടെ മുഖഭാവം ഒരു കാര്‍ക്കശ്യക്കാരന്‍റെതാകുന്നു ഇടയ്ക്കിടെ. ഉളിയും കൊട്ടുവടിയും ഉയര്‍ന്നു താഴ്ന്നു പിന്നെയും പലവട്ടം. ദാരുവിന്‍റെ ശരീരം പിന്നെയും ഭിന്നമായ് തെറിക്കുകയാണ്...അയാള്‍ തന്‍റെ കര്‍മ്മത്തിലേക്കു കൂടുതല്‍ കൂടുതല്‍ വ്യപ്രുതനായി. തന്‍റെ ഹൃദയം ദാരുവിന്‍റെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുകയാണോ?.

നരച്ച നീണ്ടത്താടി ഇടക്കൊന്നു ചൊറിഞ്ഞു മെല്ലെ കറുത്ത കണ്ണട ഫ്രെയിമിനു മുകളിലൂടെ അപൂര്‍ണ്ണമായ ശില്‍പ്പത്തെ ഒന്ന് നോക്കും..കണ്ണുകള്‍ കൊണ്ട് എന്തൊക്കെയോ ഗണനങ്ങള്‍ നടത്തി വീണ്ടും കര്‍മ്മത്തിലേക്കു..തീക്ഷ്ണമായ കണ്ണുകള്‍..ഉയര്‍ന്ന നെറ്റിത്തടം...വൃദ്ധനെങ്കിലും തെറ്റില്ലാത്ത ആരോഗ്യമുള്ള ആള്‍. പഞ്ഞിപ്പോലെ നരച്ച തലമുടിയും താടിയും അലസമായി പാറികിടക്കുന്നു. പണി ശാലയുടെ അറ്റത്ത്‌ വെറുതെയൊരു പണിയുമില്ലാതെയിരുന്ന അപ്പൂപ്പന്‍ ക്ലോക്ക് എന്തിനോ വേണ്ടി ഒരപസ്വരമുണ്ടാക്കി. തന്‍റെ കര്‍മ്മത്തിനു ഭംഗം വരുത്തി എന്ന പോലെ തികഞ്ഞ അവജ്ഞയോടെ അതിലേറെ പുച്ഛത്തോടെ സമയ സൂചികയെ ഒന്ന് നോക്കി തന്‍റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികളെ കുടഞ്ഞെറിഞ്ഞു ശില്‍പ്പി തന്‍റെ കര്‍മ്മത്തിലേക്കു....

അല്ലെങ്കിലും സമയത്തെ പണ്ടേ പേടിയില്ല. സമയത്തിനൊപ്പിച്ചു ഒന്നും ചെയ്യാറുമില്ല. ഇപ്പോള്‍ ഹൃദയം നിലച്ചാല്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കാനും തെല്ലും കൂസ്സാത്ത ചങ്കുറപ്പ്. അങ്ങനെ വന്നാല്‍ ഈ ശില്‍പ്പമോ? അപ്പൂര്‍ണ്ണമായി തീര്‍ത്തവനാദി ശില്പി. അത്രേയുള്ളൂ....

പ്രഭാതത്തിലെ കിളികളുടെ സ്വരമോ മന്ദമാരുതന്‍റെ തലോടലോ അയാള്‍ അറിഞ്ഞില്ല. ഉച്ച സൂര്യന്‍റെ അഹങ്കാരത്തെ തെല്ലും വകവെക്കാതെ അയാള്‍ കൂടുതല്‍ കര്‍മ്മനിരതനായി. പിന്നെയും രാത്രി. ഭീതിതമായ രാത്രി... മഴ..നാട്ടു വഴികളില്‍ മിന്നല്‍ പിളരുകള്‍ ചീരിപ്പുളഞ്ഞു. മഴ ആര്‍ത്തലച്ചു പെയ്യുകയാണ്..കോരിച്ചൊരിയുന്ന മഴയുടെ ശബ്ദത്തിനും മുകളില്‍ ആധിപത്യമുറപ്പിക്കാന്‍ മല്‍ത്സരിക്കുന്ന ഉളിയും കൊട്ടുവടിയും. പുറത്തെ കോലാഹലങ്ങളൊന്നും അയാള്‍ അറിഞ്ഞില്ല. ശാന്ത ഗംഭീരമാണയാളുടെ മുഖം. കറുത്ത കുതിരകളെ പൂട്ടിയ രഥത്തിലിരുന്നു മിന്നല്‍ പിണരുകള്‍ പലവട്ടം ചീറിപ്പുളഞ്ഞു ഗ്രാമപാതയിലൂടെ. മനുഷ്യന്‍ വേര്‍തിരിച്ചിട്ട ഭൂമി മുഴുവന്‍ ഇളകി മറിയുകയാണ്. സകല അതിരുകളും ഭേദിച്ചു മഴവെള്ളം കുത്തിയൊലിച്ചു. മണമ്മേലമ്മയുടെ കാവിനു മുന്നിലെ കുങ്കുമ കുടത്തിന്‍റെ ഹൃദയം പിളര്‍ന്നു ചുടു രക്തം പുറത്തെക്കൊഴുകി. ചുവന്ന രക്തം. അത് ഗ്രാമത്തെ മുക്കിയ മഴവെള്ളത്തെ മുഴുവനും നിണമണിയിച്ചു. മരക്കൊമ്പുകള്‍ തകര്‍ന്നു വീഴുന്ന ഘോരമായ ശബ്ദം...ഉളിയുടെ മുകളില്‍ പതിയുന്ന കൊട്ടുവടിയുടെ സ്വരം അതിനെക്കാളൊക്കെ ഉച്ചത്തില്‍..

ദിവസങ്ങളോളം മഴ നിര്‍ത്താതെ പെയ്യതു. അതിപ്പോഴും തുടരുന്നു. എങ്കിലും മഴ ഇപ്പോള്‍ സൌമ്യയാണ്. ഒരു സാന്ത്വന ഭാവത്തില്‍ അല്ലെങ്കില്‍ അലസയായ ഒരു കാമുകിയെ പോലെ വെറുതെ നിന്ന് പെയ്യുന്നു. അയാളുടെ കണ്ണുകള്‍ സാകൂതം നോക്കുകയാണ് തന്‍റെ മുന്നില്‍ നില്‍ക്കുന്ന സൌന്ദര്യത്തെ. അയാളുടെ കണ്ണുകളിലെന്താണ്? രതി ഭാവമോ? പുറത്തെ മഴ അടക്കിപ്പിടിച്ചു ചിരിച്ചുവോ? ശരിയാണ് ശില്‍പ്പ സുന്ദരിയുടെ ജീവന്‍ തുടിക്കുന്ന മേനിയിലയാള്‍ കാമാലോലുപനെ പോലെ വിറയാര്‍ന്ന കൈകള്‍ കൊണ്ട് തൊട്ടു. ഒരു പാട് വേദനിപ്പിച്ചതല്ലേ എന്നൊരു സാന്ത്വനം പോലെ അയാള്‍ ആ സുന്ദരിയെ താഴുകുകയാണ്. അയാളുടെ കണ്ണുകളില്‍ നിര്‍വചിക്കുവനാകാത്ത എന്തോ ഒന്ന്. ശില്‍പ്പിയുടെ കരസ്പര്‍ശനമേറ്റ് ആകെ പൂത്തുലഞ്ഞു നില്‍ക്കുന്ന യൌവനം പോലെ പാതി കൂമ്പിയടഞ്ഞ കണ്ണുകള്‍ കൊണ്ടവള്‍ അയാളെ നോക്കി..മനം മയക്കുന്ന ഒരു പുഞ്ചിരി ചുണ്ടിലൊളിപ്പിച്ചു അവളങ്ങനെ ആ തലോടലില്‍ മനം മയങ്ങി നിന്നു. ആ ധന്യ മുഹൂര്‍ത്തത്തിനു പാശ്ചാത്തലമെന്നപോല്‍ ഇല ചാര്‍ത്തുകളില്‍ നിന്നടര്‍ന്നു വീഴുന്ന ജലകണങ്ങളുടെ നേര്‍ത്ത സ്വരം. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ് . ഒരു പാട് വേദനിപ്പിചില്ലേ എന്ന കുറ്റബോധം. പിന്നെ അയാള്‍ അവളുടെ മാറിലേക്ക്‌ മെല്ലെ മുഖമമര്‍ത്തി നിശബ്ദം തേങ്ങി. പിന്നെ സാവധാനം താഴേക്കു..

ഉളിയും കൊട്ടുവടിയും നിശബ്ദം...നര ബാധിച്ച ക്ലോക്കിന്‍റെ സ്വരം അയാളെ അലോസരപ്പെടുത്തിയതേയില്ല . സുന്ദരിയുടെ കാല്‍ക്കല്‍ വീണു കിടക്കുകയാണ്..കണ്ണുകള്‍ പാതിയടച്ചു.. മാപ്പപേക്ഷിക്കും പോലെ...തെല്ലകലെ ചില്ലുപൊട്ടി കിടക്കുന്ന കറുത്ത ഫ്രെയിമുള്ള കണ്ണട...ഖിന്നയായ മഴ തണുത്ത കരങ്ങള്‍ നീട്ടുന്നു..ഒന്ന് തൊടാന്‍...ഇനിയുറങ്ങൂ എന്ന് പറയുമ്പോലെ. അയാളുടെ ആത്മാവിനെ മുഴുവന്‍ കവര്‍ന്നെടുത്തു ഇനിയാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ഭാവത്തോടെ നിഗൂഡമായ പുഞ്ചിരിയുമായി അവള്‍ മഴ നോക്കി നിന്നു.

മഴയുടെ മട്ടും ഭാവവും മാറിയ പോലെ...സങ്കടം സഹിക്കുവനാകാതെ മഴ പിന്നെയും പെയ്തു കൊണ്ടിരുന്നു.

അഗ്നിനാളങ്ങള്‍ അയാളെ വാരിപ്പുണരുകയാണ്. വിങ്ങി മൂടിയ വാനം. പട്ടടയില്‍ നിന്നുയരുന്ന ചന്ദന ഗന്ധമുള്ള പുകച്ചുരുളുകള്‍ പോലും ഏതോ മനോഹര ശില്‍പം പോലെ തോന്നിപ്പിച്ചു അന്തരീക്ഷത്തിലേക്ക്.....ഏതൊക്കെയോ ഹൃദയങ്ങളില്‍ അടക്കിയ ദുഃഖം വീണ്ടും മഴയായ്....

ഉളിയും കൊട്ടുവടിയും കറുത്ത ഫ്രെയിമുള്ള ആ പൊട്ടിയ കണ്ണടയും അനാഥമായി...

നിഗൂഡമായ പുഞ്ചിരിയുമായി ശില്‍പ്പസുന്ദരി അന്തരീക്ഷത്തില്‍ ലയിച്ചുചേരുന്ന പുക ചുരുളുകളെ കണ്ണിമക്കാതെ നോക്കി നിന്നു....ഖിനയായ മഴയുടെ നേര്‍ത്ത സ്വരം....പിന്നെ അതും ഇല്ലാതെയായി...

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

God's Own Country But Devil's Own People

നിങ്ങള്‍ക്ക് പറയാന്‍ ന്യായങ്ങള്‍ ഒരു പാട് കാണും ..അല്ലെങ്കിലും ലോകത്തില്‍ മറ്റേതു ജന സമൂഹങ്ങളെക്കാലും (പരിഷ്ക്രുതരെന്നു നമ്മള്‍ സ്വയം പറയുമെങ്ങിലും ) ന്യായ അന്യങ്ങള്‍ കണ്ടെത്തുന്നതിലും എന്നിട്ട് ഒന്ന് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നതിലും മലയാളികളെക്കാള്‍ മിടുക്ക് മറ്റാരക്കുണ്ട് ?. ഈ ബ്ലോഗ്‌ വായിക്കാതിരിക്കാനും നിങ്ങള്ക്ക് ന്യാങ്ങള്‍ കാണും ...അവനു വേറെ പണിയില്ലാഞ്ഞിട്ടു ....അവനു വട്ട വെറുതെ ഇരുന്നു ഓരോന്ന് എഴുതിക്കൂട്ടാന്‍ .... നമുക്കെവിടെയ സമയം ...ഇപ്പോള്‍ നമ്മള്‍ പറയാറുള്ള ന്യാങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലായിലെ ?...സുഹൃത്തേ ..ആശയവിനിമയം ചെയ്യാന്‍ നമുക്കൊരു മീഡിയം വേണം ...അതിനു ഭാഷ തടസ്സമാകരുത് .. ഈ ബ്ലോഗ്‌ വായിക്കതിരികാന്‍ നിങ്ങളെ പ്രേരിപിക്കുന്ന ഘടകം എന്താണെന്ന് ഒന്ന് സ്വയം അവലോകനം ചെയ്യുന്നത് നന്നായിരിക്കും ...കൂട്ടതിലോരുവാന്‍ എഴുതുമ്പോള്‍ അത് മനപൂര്‍വം വായിക്കതിരിക്കാനുള്ള ഒരു തരം വ്യഗ്രതയാണോ ? അല്ലെങ്ങില്‍ എന്തിനെയും പരമ പുച്ഛത്തോടെ സമീപിക്കുന്ന മലയാളിയുടെ ആ പഴയ ചിന്ധഗതിയാണോ ? അതുമല്ലെങ്ങില്‍ അത്ര ബോറണോ ?... ചിലപ്പോള്‍ ഇത് ബോറായിരിക്കും ..കാരണം ഇവിടെ പറഞ്ഞ പല കാര്യങ്ങളും വായിച്ചപ്പോള്‍ സ്വയം തോന്നിയില്ലേ ..ഞാന്‍ ചിന്ധിച്ചതൊക്കെ തന്നെയാണല്ലോ അശോക്‌ എഴുതിയിരിക്കുന്നതെന്ന് ? എങ്കിലും അത് സമ്മതിക്കാന്‍ ബുദ്ധിമുട്ടാനല്ലേ ? ഓക്കേ ലീവ് ഇറ്റ്‌ ...എനിക്ക് പറയുവാനുള്ളത് മനസ്സുണ്ടെങ്കില്‍ വായിക്കുക ..

കേരളം ഗൂണ്ടാകളുടെ സ്വന്തം നാട് . ഭൂലോകത്തിലെ എല്ലാ തിന്മകളും അത് ഔട്ട്‌ ഡേറ്റ് ആകുന്നതിനു മുന്‍പേ ഇറക്കുമതി ചെയ്യപ്പെടുന്ന കൊച്ചി . കേരളത്തിന്റെ ഇന്ദസ്ട്രിഅല് കാപിടല്‍ സിറ്റി അല്ലെങ്ങില്‍ ഗൂണ്ടാകളുടെ പറുദീസാ അല്ലെങ്ങില്‍ എന്നൊക്കെ വിശേഷിപ്പിക്കാം . ഞാന്‍ കോളേജില്‍ പഠിക്കുന്ന (പഠിക്കുന്ന എന്നുപറഞ്ഞാല്‍ അത് നുണയാകും ---പോയിരുന്ന ) കാലത്ത് ഇന്ന് പത്ര മാധ്യമങ്ങള്‍ ഹീറോ പരിവേഷം നല്‍കുന്ന പല ധീര ഗൂണ്ടാകളും അവരുടെ കാരീരിന്റെ തുടക്ക കാലത്തായിരുന്നു അവരൊക്കെ നല്ല പരിച്ചയക്കരുമായിരുന്നു . ഞാന്‍ വിശ്വസിക്കുന്ന ആശയങ്ങളും വിശ്വാസങ്ങളും മേല്പറഞ്ഞ കൂടുകാരുടെ പ്രവര്‍ത്തിയും തമ്മില്‍ തെറ്റിയപ്പോള്‍ ഞാന്‍ ഒന്ന് രണ്ടു വര്‍ഷത്തെ അവരുടെ ഗാങ്ങിലെ "ജോലിയില്‍ " നിന്നും വോലണ്ടാരി രേടയര്‍മെന്റ്റ് എടുത്തു . അതിന്റെ പേരില്‍ വൈല്യ പ്രശ്നങ്ങളും ഉണ്ടായി.

ഇന്ന് പത്ര മാധ്യമങ്ങളില്‍ അവര്‍ ഹീറോകളായി വിലസുന്നു . രാഷ്ട്രീയക്കാരുടെയും പോലീസിന്റെയും എന്തിനു നമ്മുടെ നാട്ടിലെ പല പെണ്കുരുന്നുകളുടെയും മനസ്സില്‍ ഇവര്‍ കുടിയിരിക്കുന്നുണ്ടാത്രേ ....ഇതൊന്നും ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം അല്ലെ ?. എന്താണ് ഇങ്ങനെ കുറെ സാമൂഹ്യ ദ്രോഹികള്‍ നമ്മുടെ നാട്ടിലുണ്ടാകാന്‍ കാരണം . ഒരു പാട് ചോദ്യങ്ങള്‍ എനിക്കില്ല എങ്ങനെ കുറെ പെരുണ്ടാകാന്‍ കാരനമെന്ധാണ് ? പബ്ലിക്‌ എന്നാ പേരില്‍ നടക്കുന്ന നമ്മുടെ സോഷ്യല്‍ രേസ്പോന്സിബിളിടീസ് എന്താണ് ? ഇത്തരക്കാരെ മുച്ചൂടും നശിപ്പിക്കാന്‍ എന്താണ് മാര്‍ഗം ?. എനിക്ക് തോന്നുന്ന കാരണങ്ങള്‍ താഴെ കൊടുക്കുന്നു .

മാതാപിതാക്കള്‍ തന്നെയാണ് അതിനു കാരണക്കാര്‍ . ഇത്തരം സാമൂഹ്യ ദ്രോഹികളെ മെനഞ്ഞെടുക്കുന്നത്‌ നല്ലൊരു % ഉം അവരുടെ മാതപിതാകള്‍ മക്കള്‍ക്ക്‌ ഒരുക്കി കൊടുക്കുന്ന സാഹചര്യങ്ങള്‍ തന്നെയാണ് . ന്യാങ്ങളും വാദമുഘങ്ങളും ഒരു പാടുണ്ടാകും . പക്ഷെ ഞാന്‍ പറഞ്ഞത് പെട്ടെന്ന് ദഹിക്കാത്ത ഒരു അപ്രിയ സത്യമാണ് . സാഹചര്യങ്ങളാണ് ഒരാളെ വഴിതെറ്റിക്കുന്നത് എന്ന് പറയാം . വഴിതെട്ടുമ്പോഴേ ചിലര്‍ പറയും ഓ !!! അവന്റെ പ്രായം അതല്ലേ മാറിക്കോളും ..എവിടുന്നു മാറാന്‍ ....പ്രായം നമ്മുടെ കൂടെ സന്ജരിക്കുന്നതല്ലേ . ഓരോ പ്രായത്തിലും നമ്മള്‍ പ്രായത്തെ കൂട്ടുപിടിക്കുന്നു . ഒടുവില്‍ അറ്റം വളഞ്ഞു പടിഞ്ഞാട്ടു യാത്രയാകാന്‍ കിടക്കുമ്പോഴും മറ്റുള്ളവര്‍ക്ക് സമാധാനം കൊടുക്കാത്ത കാര്നോന്മാരെയും , കാര്നോത്തികളെയും പറ്റിയും അത് തന്നെ പറയും ....ഓ !! ഇനി പ്രായം ഇത്രയൊക്കെ ആയില്ലേ ...ഇനി ഇവരെ ഒന്നും പറഞ്ഞു മാറാന്‍ പറ്റില്ല ...നമ്മള്‍ക്ക് മാറാം അവര്‍ക്ക് വേണ്ടി ..

പല പാരെന്റ്സും അവരുടെ മക്കളെ വളര്‍ത്തുന്നത് കാണുമ്പോള്‍ പേടിയാകാറുണ്ട് . കുഞ്ഞുന്നാളിലെ തന്നെ തെറ്റുകള്‍ ചൂണ്ടി കാട്ടി തിരുതാതെയാണ് ഇപ്പോഴത്തെ പരെന്റ്സ്‌ മക്കളെ വളര്‍ത്തുന്നത് അതിനെ നമുക്ക് ഇങ്ങനെ വിളിക്കാം മോഡേണ്‍ ഡേ പരെന്റിംഗ് . കഷ്ട്ടം !!. ഒരു 10 വയസ്സുകാരന്‍ അവന്റെ പരെന്റ്സിന്റെ കൂടെ എന്റെ വീട്ടില്‍ വന്നു . വന്നയുടനെ അവനു കയില്‍ കിട്ടിയത് റിമോട്ട് ആണ് , അതിനെ എടുത്തവന്‍ വണ്ടിയോടിക്കുകയും പലവട്ടം താഴതിടുകയും ഒക്കെ ചെയ്യ്തു . ഞാന്‍ സ്നേഹത്തോടെ അത് അവന്റെ കയില്‍ നിന്നും വാങ്ങി വെക്കാന്‍ തുടങ്ങുമ്പോള്‍ അവന്റെ അമ്മ അവനെ ഉപദേശിച്ചു " മോനെ അത് angilinu കൊടുത്തേക്കു മമ്മി വീട്ടില്‍ പോയിട്ട് നമ്മുടെ റിമോട്ട് തരാം ....ഇത് ഇചിച്ഹ ....കൊടുത്തേക്കു " നല്ല അമ്മ എനിക്കഭിമാനം തോന്നി . വീണ്ടും അവന്‍ അത് കൈക്കലാകി വീടിനു പുറത്തേക്കു പോയത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ട് "അതിങ്ങു കൊണ്ട് വാടാ എന്ന് " അവന്റെ അമ്മ എല്ലാരേയും കേള്‍പ്പിക്കാന്‍ വേണ്ടി ഒരു ദയലോഗ് ഇട്ടു . കുറെ നേരം കഴിഞ്ഞു അവര്‍ യാത്ര പറഞ്ഞു പോകുമ്പോള്‍ പാവം റിമോട്ട് കഷ്ണം കഷ്ണമായി മുറ്റത്ത്‌ കിടപ്പോണ്ടായിരുന്നു . അത് കണ്ടിട്ടും അവര്‍ അവനെ ഉപദേശിക്കുകയോ മേലില്‍ ആവര്ത്തിക്കരുതെന്ന് പറയുകയോ ചെയ്യത്തില്ല . പകരം "ആഹ !!തും പൊളിച്ചോ ...? മിടുക്കന്‍ .." പിന്നെ ഞങ്ങളോടായി ഉറക്കെ ചിരിച്ചു കൊണ്ട് ..."ഇതാ ഇവന്റെ പണി ...എന്ത് കിട്ടിയാലും അവനിതെ കാണിക്കു .....ആഹ !! പിന്നെ അടുത്ത സണ്‍‌ഡേ ആനെട്ടോ പരിപാടി ‍ വരാന്‍ മറന്നു പോവരുത് "...ഒറ്റയടിക്ക് വിഷയം മാറി പക്ഷെ ഞാന്‍ വിട്ടില്ല ...പണ്ടേ ഞാന്‍ ചൂടന്‍ ആണല്ലോ . അവന്റെ അടുത്ത് പോയി അല്പം പോലും ശകാര സ്വഭാവം ഇല്ലാതെ അവനോടു കാര്യം പറയാന്‍ ശ്രമിച്ചു ...അവന്റെ കയില്‍ നിന്നും മുഘമാടച്ചു ഒരു തല്ലും കിട്ടി ....ഞാന്‍ അറിയാതെ ഈശോയെ വിളിച്ചു പോയി ....

വാല്‍കഷ്ണം .....ആ അമ്മ പിന്നെ പലരോടും പറഞ്ഞു ....അസോകിനു കുട്ടികളോട് പെരുമാറാന്‍ അറിയില്ല അവനൊരു പൊട്ടിപൊളിഞ്ഞ റിമോട്ട് എടുത്തു കളിച്ചപോള്‍ അത് താഴെ വീണു പൊട്ടി അതിനു എന്റെ മോനെ ഒരു മയവും ഇല്ലാതെ വഴക്ക് പറഞ്ഞു .....അറിയാല്ലോ ആളൊരു ചൂടനാണെന്ന് ....ഇന്നവന്‍ വളര്‍ന്നു 22 കാരനായി ....വൈറ്റില ഭാഗത്ത്‌ 3-4 കത്തി കുത്ത് കേസില്‍ പ്രതി ...അവന്റെ അമ്മ ഇപ്പോഴും ഹാപ്പി Solution: കോസ്മിക്‌ ലോ ... നിര്‍മാര്‍ജനം ചെയ്യുക , ഇല്ലാതാകുക അല്ലെങ്ങില്‍ സംഹരിക്കുക ...അങ്ങനെ 10 - 100 ഗൂണ്ടാകളെ പരസ്യമായി വധിച്ചു കഴിയുമ്പോള്‍ .....ഗൂണ്ട ആക്ടിവിടി ഇല്ലാതെയാകും .. .

2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

Aaraanu Snehithar

കൂട്ടുകാര്‍ ചങ്ങാതിമാര്‍ സ്നേഹിതര്‍ ...ഇവരൊക്കെ ആരാണ് ...? Anh !! അശോകെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍ എന്ന് കാനുംബോലോക്കെ ചോതിക്കുന്നവരൊക്കെ കൂടുകാരാണോ ? അവര്‍ക്ക് നമ്മുടെ വിശേഷഗലരിയന്‍ ശരിക്കും ആഗ്രഹമുണ്ടോ ?...അത് വെറുതെ തമ്മില്‍ കാണുമ്പോള്‍ പറയുവാനുള്ള ഒരു രീദ്യ്മാടെ ഡയലോഗ് മാത്രമല്ലേ ? അല്ലെങ്ങില്‍ അവര്‍ക്ക് നമ്മുടെ എന്ത് വിശേഷമാനരിയേണ്ടത് ?.. നല്ല വിശേഷങ്ങള്‍ മാത്രമോ ...അതോ ചീത്ത വിശേഷങ്ങളോ ?..എനിക്ക് മനസ്സിലാകുനില്ല ....ആരാണ് കൂട്ടുകാരെന്നു , ചങ്ങാതിയെന്നു , സ്നേഹിതരെന്നു

കൂട്ടുകാര്‍ക്കിടയില്‍ ആണ്‍ പെണ്‍ ഭേധമുണ്ടോ ?..ഒരു കൂട്ടുകാരിയുടെ തോളില്‍ കയ്യിട്ടു നടക്കാമോ ?..അവളുടെ കൂടെ ഒരു മുറിയില്‍ കിടന്നുരങ്ങമോ ?...എന്റെ ചിന്ടകള്‍ അതിര് കടക്കുന്നു ....അല്ലെ ? ചില കൂട്ടുകാരെ കാണുമ്പോള്‍ ഇങ്ങനെയുള്ള കൂട്ടുകാര്‍ ഇല്ലാതിരിക്കുകയാണ് നല്ലതെന്ന് തോന്നി പോകുന്നു ...വിശേഷം ചോതിച്ചു വന്ന ഒരു കൂടുക്കാരനോട് വിശേഷം പറഞ്ഞപ്പോള്‍ പിന്നെ മിണ്ടാട്ടമില്ല ...ഇത് ഒരാളില്‍ നിന്നുള്ള അനുഭവമല്ല ..എന്റെ മിക്കവാറും എല്ലാ കൂട്ടുകാരില്‍ നിന്നും എനിക്ക് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .... ഒരു ഉദാഹരണം ... കുറെ നാള്‍ക്കു മുന്‍പ് എനിക്ക് എന്റെ ഒരു ഫില്മിന് അവാര്‍ഡ്‌ കിട്ടി ....ആദ്യത്തെ അവാര്‍ഡ്‌ ആയതു കാരണം ഞാനും നല്ല സന്തോഷത്തിലായിരുന്നു ...കാണുന്നവരോടൊക്കെ വിശേഷം പറയുന്ന കൂട്ടത്തില്‍ അത് പറയാറുമുണ്ട് .....അങ്ങനെ ഒരവസരത്തില്‍ വിശേഷം ചോതിച്ച കൂട്ടുകാരനോട് അവാര്‍ഡിന്റെ കാര്യവും മുംബയില്‍ അവാര്‍ഡ്‌ നിറെനു പോയ കാര്യവും പറഞ്ഞു ....പറഞ്ഞു തുടങ്ങിയപ്പോഴേ കൂട്ടുകാരന്റെ മുഖം വാദിയോ എന്നൊരു സംശയം ....പറഞ്ഞു നിറുത്തിയപ്പോള്‍ അവന്‍ പറഞ്ഞത് തീര്‍ത്തും വെര കാര്യം ..."ഇന്ന് കാലത്തെ നാടീനു ഫോണ്‍ വന്നു ....റോഡിനു വീതിക്കൂട്ടുന്നത് കാരണം എന്റെ പറമ്പിന്റെ കുറച്ചു സ്ഥലം പോകുമീനും പറഞ്ഞു "... നോക്കണേ കാര്യങ്ങളുടെ കിടപ്പ് ...മനസ്സറിഞ്ഞു ഒരഭിനന്ദനം, പോട്ടെ കൊള്ളാമെടാ കൂടുതല്‍ ഉയരങ്ങിലേക്ക് നിനക്ക് പോകാന്‍ കഴിയട്ടെ എന്നൊരു ആശംസ. വിശേഷം ചോതിച്ചത് കൊണ്ടാണ് ഞാനത് പറഞ്ഞത്. പക്ഷെ ഇത്രയും വിശേഷം അവന്‍ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. അവാര്‍ഡും സിനിമയുമോന്നും അവനു ഒരു പ്രശ്നമീല്ലെന്നു അവന്‍ വ്യക്തമാക്കി ...അല്ലെങ്ങില്‍ ഞാന്‍ വെറുതെ ബ്ലുന്ടെര്‍ അടിക്കുകയാനെന്നു കരുതികാനും ...

നമ്മള്‍ ഹര്ട്വോര്‍ക്ക് ചെയ്യണം ഉയരത്തിലെതനം എന്നൊക്കെ പറയുവാന്‍ നൂറു നാവാണ് ആളുകള്ള്‍ക്ക് ...പക്ഷെ നമ്മള്‍ അത് അചീവ് ചെയ്യ്താല്‍ പിന്നെ ഇതേ ആളുക്കള്‍ക്ക് സഹികുകയില്ല ...ഒരു പരിധി വിട്ടു നമ്മള്‍ ഉയരുന്നത് ആര്‍ക്കും ഇഷ്ടമല്ല ...പിന്നെ നമ്മള്‍ ശത്രുക്കളാണ് പലപ്പോഴും ഞാന്‍ എന്നെ തന്നെ തരാം താഴ്ത്തി എന്റെ കൂടുകാരോട് വെറുതെ ഉണ്ടാക്കിയ കഥകള്‍ പറയാറുണ്ട്‌ ...അവരെ മനസ്സിലാകാന്‍ വേണ്ടി ...അവര്‍ക്കെന്തൊരു സന്തോഷമാണെന്നോ ...നമ്മളെ സമധാനിപ്പുക്കുകയും ചെയ്യും എന്നിട്ടതിനു വേണ്ട പുബ്ലിസിയും കൊടുക്കും. പക്ഷെ നമ്മുടെ ഒരു അചീവ്മെന്റിനെ കുറിച്ച് പറഞ്ഞാല്‍ നേരെ കേട്ട ഭാവം പോലും നടിക്കില്ല ...അതാരോടും പറയുകയുമില്ല . അതിനെ പറ്റി കൂടുതല്‍ ചോതിക്കുകയോ പ്രോല്‍ത്സാഹിപ്പിക്കുകയോ ഒന്നും ചെയ്യില്ല ...അല്ലെങ്ങില്‍ യാതൊരു ഉളുപ്പുമില്ലാതെ വിഷയം മാറ്റും ...

അങ്ങനെ എത്ര എത്ര ഉധഹരണങ്ങള്‍ ....എന്നിലെ കലാകാരനെ സഹായിച്ചിട്ടുള്ളത് ആകെ വളരെ കുറച്ചുപേര്‍ മാത്രം ....3-o, 4-o പേര്‍ . ഇപ്പോഴും ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയിരുന്നെങ്ങില്‍ അല്ലെങ്ങില്‍ മുന്‍പ് വര്‍ക്ക്‌ ചെയ്യ്തിരുന്ന മള്‍ടി ക്രോരെ MNC ഉടെ മണഗേരയിരുന്നെനഗില്‍ ഞാനും മറ്റുള്ളവരെ പോലെ ഒരു ജോലിക്കാരന്‍ മാത്രമാകുമായിരുന്നു ....ഇന്നെനിക്കു ഫ്രീടോം ഉണ്ട് ....നന്നായിട്ട് ശ്വസിക്കാന്‍ കഴിയുന്നുണ്ട് ....കോടികളുടെ കണക്കിന്റെ ഭാരമില്ല തലയില്‍ ...

സ്നേഹത്തോടെ അശോക്‌ സദന്‍

2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

നൊമ്പരപക്ഷി......

എന്‍റെ കൂട്ടുകാരിയുടെ ഈറനണിഞ്ഞ കണ്ണുകളോട് ...അവളുടെ വിരല്‍ തുമ്പില്‍ മരവിച്ചു പോയ സ്നേഹത്തിന്‍റെ സാന്ധ്വന സ്പര്‍ശങ്ങളിലേക്ക് ...എന്‍റെ മനസ്സിലെപ്പോഴും എനിക്കുപോലും അറിയാത്ത ഒരു നൊമ്പരം ഞാന്‍ സൂക്ഷിക്കുന്നുണ്ട് ...ആ നൊമ്പരത്തിന്‍റെ കാരണം ഞാന്‍ അന്വേഷിക്കാറില്ല ...ഒരിക്കലും അന്വേഷിക്കുകയുമില്ല ..ചിലപ്പോള്‍ എന്തിനെന്നില്ലാതെ കണ്ണ് നിറയും ...അപ്പോള്‍ ഞാനെന്‍റെ കണ്ണുകളോട് പറയും ....മിഴികളെ നിറഞ്ഞു ഒഴുകു ....മതിയാവോളം ...എന്നിട്ടങ്ങനെ ഇരിക്കും ...ഒറ്റയ്ക്ക് ...അടര്‍ന്നു വീഴുന്ന നീര്‍മണികളെ ഞാന്‍ നോക്കാറില്ല ...എല്ലാമറിയുന്ന ഭൂമിയുടെ ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് .....

മനസിന്‍റെ വിങ്ങലുകളോതുക്കി , ഇടറുന്ന വാക്കുകള്‍ മുറിഞ്ഞു പോകാതെ അവള്‍ പറഞ്ഞ കഥ ...വേണമെങ്കില്‍ എനിക്കവഗണിക്കാം ....നമ്മളൊക്കെ സാധാരണ ചെയ്യുന്ന പോലെ എല്ലാം കേട്ടിട്ടു ഒരു മൂളലില്‍ ഒതുക്കി വിഷയം മാറ്റാമായിരുന്നു....പക്ഷെ ...എല്ലാം ശരിയാകണം... ഇന്ന് ഞാന്‍ എന്നെ ഒരിക്കലും കൈവിടാത്ത ജഗദീശ്വരനോട് നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്നു ....9 വര്‍ഷങ്ങളിലെ വേദനകള്‍ 9 സെക്കണ്ടുകലാക്കി മാറ്റുവാന്‍ ജഗദീശ്വരന് കഴിയും ...

നനഞ്ഞ മേഘങ്ങള്‍ പെയ്യതൊഴിയുന്ന ഒരു സന്ധ്യയില്‍ ഘിന്നയായ രാത്രിയുടെ മൌനത്തിലേക്ക്‌ അവളുടെ ഓര്‍മ്മകള്‍ ഇല്ലാതെയാകാം ...പക്ഷെ എനിക്ക് തോന്നി , അടുത്ത പ്രഭാതത്തിലെ സുന്ദരമായ കാഴ്ചകളിലേക്ക് ആ പക്ഷിക്കൂട്ടില്‍ അവളുടെ കുഞ്ഞുങ്ങളുടെ ചാരെ അവളുണ്ടാകണമെന്നു ...അത് കൊണ്ട് അവളുടെ കഥ കേട്ടിരുന്നു ...15 വര്‍ഷങ്ങള്‍ക്കു ശേഷം ... അവളെ വീണ്ടും കണ്ടു ...പ്രസരിപ്പുള്ള തെളിഞ്ഞ അവളുടെ മുഖത്ത് പെയ്യാന്‍ വിതുമ്പി നില്‍കുന്ന വര്‍ഷ മേഘങ്ങളേ ഞാന്‍ കണ്ടില്ല ...എങ്കിലും ...ഞാനറിയുന്നു ...എല്ലാം ...പറയാതെ നീ പറഞ്ഞതൊക്കെയും ...എങ്കിലും എന്‍റെ കൂട്ടുകാരി ....നിന്‍റെ ലോകം എനിക്കന്യമാണ് ...ഞാനീ ലോകത്തിന്‍റെ ഏതു മൂലയിലായാലും ....നീ ഒറ്റപെടുന്നു എന്ന് തോന്നുമ്പോള്‍ ...കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു എന്ന് തോന്നുമ്പോള്‍ ..ഈ പഴയ ചങ്ങാതിയെ വിളിക്കുവാന്‍ മറക്കരുത് ....ഞാനുണ്ടാകും നിന്‍റെ അരികില്‍ ....

എന്റെ ആദ്യത്തെ കണ്മണി

എനിക്കും മഞ്ജുവിനും ഒരു കുഞ്ഞുണ്ടായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ . ആലുവയിലെ കാര്‍മേല്‍ ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 8 നു ഉച്ചക്ക് 12 മണിക്കായിരുന്നു . അങ്ങനെ 6 വര്‍ഷത്തെ എല്ലാവരുടെയും കാത്തിരിപ്പിന് അവസാനമായി.

അവന്‍ ജനിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ തോന്നിയ വികാരം എന്തായിരുന്നു ? സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നൊന്നും തോന്നിയില്ല ഒരു അകാംഷയുണ്ടായിരുന്നു കുഞ്ഞിനെ കണ്ടപ്പോള്‍ ആകാംഷ സന്തോഷമായി തീര്‍ന്നു . അവനോടെനിക്ക് ഒത്തിരി സ്നേഹം തോന്നി , എന്‍റെയും മന്ജുവിന്‍റെയും ജീവന്‍റെ അംശം . ഈ സുന്ദരമായ ഭൂമിയിലേക്ക്‌ അവന്‍ കണ്ണ് മിഴിച്ചു നോക്കി പിന്നെ കുഞ്ഞു വാ പിളര്‍ത്തി കരഞ്ഞു ....

ഞാന്‍ ആഗ്രഹിച്ചിരുന്നതും ഒരാണ്‍കുഞ്ഞിനെ തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ നെറ്റി ചുളിക്കണ്ട , അതാണ്‌ സത്യം . ഇനി വരാന്‍ പോകുന്നതെല്ലാം എനിക്ക് പെണ്‍കുഞ്ഞുങ്ങള്‍ മതി ....ഒരേട്ടന്‍ വേണം അനിയത്തിമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ..അവരുടെ അമ്മയെ നോക്കാന്‍ . എനിക്കൊരു കൂട്ടുകാരനായിട്ടു ...അത് കൊണ്ടാണങ്ങനെ ആഗ്രഹിച്ചു പോയത് . ഇനി ഒരു രണ്ടു പെണ്‍കുട്ടികള്‍ കൂടി വേണം എനിക്കും മഞ്ജുവിനും. ഇനി അങ്ങോട്ടുള്ള നാളുകള്‍ ഉത്തരവാദിത്തതോടെ ജീവിക്കാന്‍ ഒരു പ്രേരണയായി എന്‍റെ കുഞ്ഞിന്‍റെ ജനനം .

എനിക്ക് ജീവിതം ഒരു തമാശയാണ് ...ഓരോ നിമിഷവും അടിച്ചുപൊളിച്ചു ജീവിക്കാന്‍ എന്‍റെ മക്കളോടൊപ്പം എന്‍റെ കൂട്ടുകാരിയായ മന്ജൂസിനോടോപ്പം.

എന്‍റെ വാവയുടെ ബര്‍ത്ത് സര്‍ട്ടിഫികറ്റ് ഫില്‍ ചെയ്യാന്‍ ഹോസ്പിടല്‍ അതോരിടീസ് വന്നു വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പോയി . ഫില്‍ ചെയ്യ്തു വന്നപ്പോള്‍ ഒരു കോളം ഞാന്‍ ബ്ലാങ്ക് ആയി വിട്ടു . മതം ഏതു ? ഹിന്ദു , ക്രിസ്ത്യന്‍ , മുസ്ലിം ഓര്‍ അദര്‍ ... എന്‍റെ മകനെ ഒരു മതത്തിനും മത ബ്രാന്ദിനും ഞാന്‍ വിട്ടു കൊടുക്കില്ല . ഈ കാര്യത്തില്‍ മഞ്ജു എനിക്ക് തരുന്ന സപ്പോര്‍ട്ടിന് ഞാന്‍ എത്ര നന്ദി പറഞ്ഞാലും തീരില്ല . എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് മഞ്ജു എന്ന് പറഞ്ഞാല്‍ അതൊട്ടും കൂടുതലായി പോകില്ല . മനുഷ്യന്‍ എന്നതാണ് അവന്‍റെ മതം അവന്‍റെ ഹോളി ബുക്ക്‌ ഹുമാനിട്ടി ആയിരിക്കും . കൃസ്തുവിനെയും , അല്ലയെയും , കൃഷ്ണനെയും അവന്‍ സ്നേഹിക്കട്ടെ . അവരെയൊന്നും സ്നേഹിക്കാന്‍ ഒരു മതത്തിന്‍റെയും ചാനല്‍ ഇടയില്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . നല്ല കുഞ്ഞുങ്ങളായി എല്ലാരേയും സ്നേഹിച്ചു അവര്‍ വളരട്ടെ . ലോകത്തിനു അവര്‍ പുഞ്ചിരി സമ്മാനിക്കട്ടെ ..... വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ നമ്മള്‍ സ്വന്തം സഹോദരനെ പോലും വെട്ടിവീഴ്ത്തുന്ന ഈ കാലഘട്ടത്തില്‍ എനിക്ക് വേറിട്ട്‌ ച്ചിന്ധിക്കേണ്ടി വന്നു . മതങ്ങള്‍ക്കെന്‍റെ മനസ്സില്‍ സ്ഥാനമില്ല പക്ഷെ തീച്ചയായും ദൈവങ്ങളുണ്ട്‌ എന്‍റെ ഹൃദയത്തില്‍.

"ഊഴിയിലെക്കൊരു ജന്മം തേടി എന്നോ ഒരു നാള്‍ ഞാന്‍ ഒലിച്ചിറങ്ങുമ്പോള്‍ വേദനയുടെ സീമകള്‍ താണ്ടിയോരമ്മതന്‍ ആശ്വാസത്തിന്‍റെ നിര്‍വൃതിയുടെ തേങ്ങലുകള്‍ ഒടുങ്ങുന്നതു ഞാന്‍ കേട്ടു." (എന്‍റെ കവിത "പൂര്‍ണം" ത്തില്‍ നിന്ന്).

2009 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഡല്‍ഹിയിലെ എന്‍റെ അവസാന ദിവസങ്ങള്‍....

ഡല്‍ഹിയിലെ എന്‍റെ അവസാന ദിവസങ്ങള്‍....

കയ്യില്‍ പണമില്ലാതെ ദിവസത്തില്‍ ഒരു നേരം മാത്രം വെള്ളവും ബന്നും കഴിച്ചു ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കിയിട്ടുണ്ട് ഈ മഹാനഗരത്തില്‍. ബസ്‌ ഫെയറിനു പൈസയില്ലാതെ കത്തുന്ന സൂര്യന്‍റെ കീഴില്‍ അടിവശം തകര്‍ന്ന ഷൂസുമിട്ട് ഗൌതം നഗറില്‍ നിന്നും നാരൈന വരെയും അതിനുമൊക്കെ അപ്പുറത്തോട്ടു നടന്നിട്ടുണ്ട് ഞാന്‍ ജോലി അന്വേഷിച്ചു . അത് പഴയ കഥ . പിന്നെ ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പേ അതെ റോഡിലൂടെ പുതു പുത്തന്‍ സ്കോര്‍പ്പിയോയില്‍ നേരിയ തണുപ്പത്ത് മന്ജുവിനെയും അരുകിലിരുത്തി എത്രയോ തവണ ഡ്രൈവ് ചെയ്യ്തിരിക്കുന്നു . ഇത് പുതിയ കഥ.

ടെല്‍ഹിയിലെത്തിയിട്ടു 5 വര്‍ഷങ്ങളായി എന്ന് ഇപ്പോഴാണ് ശരിക്കും റിയലൈസ്‌ ചെയ്യുന്നത് . ഈ നഗരത്തില്‍ വന്നപ്പോള്‍ വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല എങ്കിലും എന്‍റെ കഴിവുകള്‍ കുറെയൊക്കെ പുറത്തെടുക്കാന്‍ അവസരമുണ്ടായത് ഇവിടെ വച്ചാണ് . 2004-il തീവണ്ടി വന്നിറങ്ങുമ്പോള്‍ മഞ്ജുവിന് പരിചയമുള്ള ഒരു സ്ടുടെന്റ്റ്‌ കാത്തു നിന്നിരുന്നു . അവന്‍ ഇപ്പോള്‍ ഓസ്ട്രലിയില്‍. അവനെ പറ്റിയും പിന്നെ ഉണ്ടായ ചില സുഹൃത്തുക്കളെക്കുരിച്ചും മറ്റൊരവസരത്തില്‍ പറയാം . അന്ന് തൊട്ടു തുടങ്ങി ജോലിക്ക് വേണ്ടിയുള്ള അലച്ചില്‍ പക്ഷെ എനിക്ക് യോജിച്ച ജോലിയൊന്നും കിട്ടിയില്ല . കയ്യില്‍ കരുതിയിരുന്ന കുറച്ചു രൂപ തീര്‍ന്നു തുടങ്ങി . അന്നത്തെ താമസം മാള്‍വിയ നഗറില്‍ എനിക്കൊരു ദിവസം മാത്രം പരിചയമുള്ള ഒരു നീലെശ്വരംകാരന്‍റെ വാടക വീട്ടിലായിരുന്നു. അവന്‍ കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയത് കൊണ്ട് ഞാന്‍ അവിടെ ഒറ്റയ്ക്ക് താമസമാക്കി . നേരത്തെ പറഞ്ഞ മഞ്ജുവിന്‍റെ സടുടെന്ടും അവന്‍റെ കൂട്ടുകാരും ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അവരുടെയും എന്‍റെ ഒരു ജീവിത രീതിയും ചിന്ധഗതികളും ഒക്കെ ആയി ഒരുപാട് അന്ധരം ഉണ്ടെന്നു മനസ്സിലായി . സ്വാഭാവികമായിട്ടും മാനസികമായിട്ടു അകലേണ്ടി വന്നു . ഞാനവര്‍ക്കൊരു ഭാരമായിമാരുമോ എന്നവര്‍ ഭയന്ന് . തമ്മില്‍ കൂടുന്ന അവസരങ്ങളില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ അവര്‍ മൌനം പാലിച്ചു , അതല്ലെങ്കില്‍ കേട്ടില്ലെന്ന ഭാവം നടിച്ചു . എന്തെങ്കിലും ചോതിച്ചാല്‍ തീരെ മൈന്‍ഡ് ചെയ്യില്ല ...അല്ലെങ്കില്‍ അത് വെരാരോടെങ്കിലും ചോതിച്ചു മനസ്സിലാക്ക് ...ഞങ്ങളും തുടക്കം എങ്ങിനെയൊക്കെ തന്നെയായിരുന്നു എന്ന് ഒട്ടും മയമില്ലാത്ത മറുപടി . ആ അനുഭവങ്ങളെ പറ്റിയും മറ്റൊരവസരത്തില്‍ പറയാം.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ കയ്യിലെ കാശ് തീര്‍ന്നു . മഞ്ജുവിനെ വിളിച്ചു അല്‍പ്പം രൂപ അയക്കാന്‍ പറഞ്ഞു എവിടെനിന്നോ മറിച്ചു മഞ്ജു പണം അയച്ചു സജേഷ് എന്നൊരു സുഹൃത്തിന്‍റെ അക്കൌണ്ടിലേക്ക്. അത് എടുത്തു തരാന്‍ അദ്ദേഹത്തിനു തീരെ സമയം ഉണ്ടായിരുന്നില്ല . പിന്നെ വഴിവക്കത്തു കാത്തു നിന്ന എന്‍റെ അരികിലേക്ക് ഒരു മാരുതി കാറില്‍ സജെഷും സംഗവും വന്നു രൂപ വച്ച് നീട്ടി . കാറിലുണ്ടായിരുന്ന മാന്യ ദേഹങ്ങള്‍ എന്നെ തീരെ മൈന്‍ഡ് ചെയ്യ്തില്ല . മുന്‍ക്കൂട്ടി ഈ പാവം പഞ്ഞക്കാരന്‍റെ കഷ്ട്ടപാടുകളുടെ കഥ അറിഞ്ഞിരിക്കണം . നാട്ടില്‍ ഞാന്‍ രാജാവും ചക്രവര്ത്തിയുമൊക്കെ ആയിരുന്നു അതിവിടെ പറഞ്ഞിട്ട് കാര്യമില്ലല്ലോ . ഞങ്ങളൊക്കെ ഡല്‍ഹിയിലെ മലയാളികളുടെയൊക്കെ രാജാക്കന്മാര്‍ എന്നാ രീതിയിലായിരുന്നു അവരുടെ ഭാവം.
കഷ്ട്ടപാടുകളുടെ നാളുകളായിരുന്നു ആദ്യം . പിന്നെ ഒന്ന് പിടിച്ചു നില്‍ക്കുവാന്‍ ചെറിയ ഒരു പണി കിട്ടി . കയ്യിലെപ്പോഴും കരുതാറുള്ള കൊത്ത് പണിയുടെ ഉളികള്‍ ഉള്ളതുകൊണ്ട് മാത്രം . ഒരു ചെറിയ ഗണപതിയെ ഉണ്ടാക്കുവാനുള്ള ഓര്‍ഡര്‍ . അതിന്‍റെ പണി ചെയ്യുമ്പോള്‍ ഞാന്‍ മിക്കവാറും പട്ടിണിയായിരുന്നു എന്ന് പറയാന്‍ എനിക്ക് നാണക്കേട്‌ തോന്നുന്നില്ല . പണിപൂര്‍ത്തിയായ അന്ന് ഞാന്‍ ഷോറൂമിലേക്ക്‌ നടന്നു പൈസ വാങ്ങാന്‍ . ഗൌതം നഗറില്‍ നിന്നും M ബ്ലോക്ക്‌ മാര്‍ക്കറ്റ്‌ വരെ നടന്നു . പക്ഷെ തിരിച്ചും നടക്കേണ്ടി വന്നു . മാത്രമല്ല പിറ്റേന്നും നടക്കേണ്ടി വന്നു . കാരണം അന്നാണ് പൈസ കിട്ടിയത് . ആദ്യം പോയി വയറു നിറയെ ഭക്ഷണം കഴിച്ചു ... ഒരു മാസത്തോളമായി നന്നായിട്ട് എന്തെങ്കിലും കഴിച്ചിട്ട് ..പിന്നെ നേരെ പോയത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ . നാട്ടില്‍ പോയി തിരികെ മന്ജുവിനെയും കൂട്ടി വന്നു . അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞിരുന്നു ഇവിടെ നിന്ന് ഞങ്ങള്‍ നേടുമെന്ന് .

ഗുര്‍ഗോനിലെ ഒരു MNC yil ഞാന്‍ Asst. proj മാനേജര്‍ ആയി ...പിന്നെ മറ്റൊരു വലിയ മീഡിയ കമ്പനിയില്‍ മീഡിയ ഡിവിഷന്‍ മാനേജര്‍ ആയി ലക്ഷം രൂപ മാസ സമ്പളം. മഞ്ജുവിനും കിട്ടി നല്ല ജോലി . അങ്ങിനെ അത്ര പതുക്കെയല്ലാതെ ഞാനും മഞ്ജുവും ക്ലട്ച് പിടിച്ചു . എന്‍റെ പഴയ സുഹൃത്തുക്കള്‍ അപ്പോഴും അവിടൊക്കെ തന്നെയുണ്ടായിരുന്നു . പലര്‍ക്കും സഹിക്കുവാന്‍ പറ്റുനുണ്ടയുരുന്നില്ല . അവര്ക്കേറ്റവും അസഹ്യമായത് ഞാന്‍ സ്കോര്‍പിയോ വാങ്ങിയതായിരുന്നു . ഒരു മരുതിയായിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു . (ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ പഞ്ഞ കണക്കു പറയുകയാണെന്ന് തോന്നിയേക്കാം ഐ ഡോണ്ട് കെയര്‍, പറഞ്ഞു വരുമ്പോള്‍ നമ്മളിലാര്‍ക്കും അസൂയ എന്നാ വികാരമേ ഇല്ലാത്തവരാണ് . മറുചോദ്യം ഇങ്ങനെയാകും "എന്തെ ഇന്നാട്ടില്‍ വേറെയാര്‍ക്കും സ്കോര്‍പിയോ ഇല്ലേ ?". ഉണ്ട് സുഹൃത്തേ ഇതിലും വലിയ വിലകൂടിയ കാറുകളുണ്ട്.) എന്‍റെ വണ്ടി ദൂരെ നിന്ന് കണ്ടാല്‍ പലരും പുറം തിരിഞ്ഞു നില്‍ക്കുവാന്‍ തുടങ്ങി . ഞാന്‍ ഇതൊക്കെ നന്നായിട്ടാസ്വധിച്ചു സത്യം പറയാമല്ലോ . എങ്കിലും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവരൊക്കെ വീണ്ടും എന്‍റെ **കൂട്ടുകാരായി മാറി . നല്ല കാര്യം.

പിന്നെ ഞാന്‍ കുറെ സിനിമകള്‍ ചെയ്യ്തു , അവാര്‍ഡ്‌ കിട്ടി . ശില്‍പ്പങ്ങള്‍ ചെയ്യ്തു അവാര്‍ഡ്‌ കിട്ടിയില്ല ..ഇത്രയൊക്കെയായിട്ടും ഒരിക്കല്‍ പോലും ഞാനീ നഗരത്തെ പ്രണയിച്ചിട്ടില്ല . ഇവിടത്തുകാരെയും. ഡല്‍ഹിയെ ഞാന്‍ വെറുക്കുന്നു. പറയുന്നത് തെറ്റായിരിക്കാം എങ്കിലും എന്‍റെ മനസ്സാണ് ഞാന്‍ പറയുന്നത് . ഡല്‍ഹിയില്‍ എനിക്കാകെ കിട്ടിയത് നല്ല രണ്ടു സുഹൃത്തുക്കള്‍ മാത്രം ... ബ്രദര്‍ ജെറി മാത്യു പിന്നെ നമ്മള്‍ക്കൊക്കെ അറിയാവുന്ന റെജില്‍ ..എനിക്കൊരനിയനെ പോലെയാനവന്‍ . ഞാന്‍ ദേഷ്യപ്പെട്ടാലും, വഴക്ക് പറഞ്ഞാലും ഒക്കെ എത്ര വേണമെങ്കിലും അഡ്ജസ്റ്റ് ചെയ്യുന്ന റെജില്‍ . എന്നാല്‍ ഞാന്‍ അവനു വേണ്ടി ഒന്നും ചെയ്യ്തിട്ടില്ല എന്നതാണ് വാസ്തവം . എന്‍റെ എല്ലാ ജാടകളെയും തിരിച്ചരിഞ്ഞവന്‍ ...അതെന്‍റെ സ്വഭാവത്തിന്‍റെ ഭാഗമായി കണ്ടവന്‍ ...അങ്ങനെയൊക്കെ വേണമെങ്കില്‍ പറയാം ...

ഇനി മടക്കയാത്ര കൊച്ചിയിലേക്ക് . എന്നെയേറെ സ്നേഹിക്കുന്ന ആരും ഈ നഗരത്തിലില്ല ...എനിക്ക് സ്നേഹിക്കുവാനും ആരുമില്ല ..എനിക്കിനിയും എന്നെ മാറ്റുവാന്‍ കഴിയില്ല ...ഇതാണ് ഞാന്‍ ...ഡല്‍ഹി ആയാലും , കൊച്ചി ആയാലും ലണ്ടന്‍ ആയാലും ഞാന്‍ ഞാനായിട്ട് തന്നെയിരിക്കും ...ഇതിന്‍റെ പേര് ജാടയെന്നാണെങ്കില്‍ അതെ ഞാന്‍ ജാടക്കാരന്‍ തന്നെയാണ് ..

2009 സെപ്റ്റംബർ 2, ബുധനാഴ്‌ച

ദൈവങ്ങളും ഞാനും

വാട്ടര്‍ ഈസ്‌ ദി എലിക്സര്‍ ഓഫ് ലൈഫ് ആന്‍ഡ്‌ ഗോഡ് ടൂ...
ജീവന്റെ അമൃതാണ് ജലം അത് പോലെ ദൈവവും ഞാനൊരു ദൈവ വിശ്വാസിയായിരുന്നില്ല കുറെ നാള്‍ മുന്‍പ് വരെ . പിന്നെ അതെങ്ങിനോയോ ഉള്ളില്‍ കടന്നു കൂടി . എങ്ങിനെയോ അല്ല കാരണങ്ങളുണ്ട് ... ഈ പരബ്രഹ്മതിലെ സൃഷ്ടിയുടെ അപാരമായ രഹസ്യങ്ങളെ പറ്റി ചിന്ദിക്കുമ്പോള്‍ മനസ്സിലേക്ക് കടന്നു വരുന്ന നിര്‍വചിക്കുവനവാത്ത എന്തോ ഒരു ചൈതന്യം . അതെ അത് തന്നെയാണ് ദൈവാംശം . സയന്‍സ് ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും മനുഷ്യന് പിടികൊടുക്കാതെ നില്ലക്കുന്ന മഹാ രഹസ്യമായ ജീവന്റെ തുടിപ്പുകള്‍ . മനുഷ്യന്റെ എല്ലാ അഹങ്കാര ദുര്‍ഗങ്ങള്‍ക്കും മുകളില്‍ ശാന്തനായിരുന്നു സൃഷ്ടി കര്‍മ്മത്തില്‍ മുഴുകുന്ന ആ മഹാനായ കലാകാരന്‍ , ഇടയ്ക്കു താണ്ടാവമാടുന്ന സംഹാരമുര്‍തിയായും ....ചരിത്രങ്ങളുടെ തുടക്കം മുതല്‍ മനുഷ്യന്റെ പടയോട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥകളാണ് നാം കേട്ടതും അറിഞ്ഞതും പഠിച്ചതും . പെണ്ണിനോടും മന്നിനോടുമുള്ള മനുഷ്യന്റെ ഒരിക്കലുമാടങ്ങാത്ത കൊതി ഈ ലോകത്തെ എത്രയോ ഭീകരമായ യുദ്ധങ്ങളിലേക്ക് നയിച്ച്‌ . അതൊക്കെ കഴിഞ്ഞപ്പോള്‍ നമ്മള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ബ്രാന്ധെടുത്ത് നമ്മുടെ സഹജീവികളെ നിഷ്കരുണം കൊന്നൊടുക്കി . ബൈബിളിലും , ഘുരാനിലും ഗീതയിലും കേട്ടിപ്പിടുച്ചു ആര്‍ത്തലച്ചു കരഞ്ഞ അമ്മമാര്‍ക്ക് കിട്ടിയത് മക്കളുടെ കബന്ധങ്ങലാണ് . അതെ ബൈബിളും , ഖുഅരനും ഗീതയും തന്നെയാണ് മറ്റുചിലര്‍ ആയുധമാക്കി ആ അമ്മാമാരുടെ മക്കളുടെ തല അറുത്തത് . ഈ കൊച്ചു സുന്ദരമായ ഭൂമിയില്‍ കോടിക്കനക്കിനാലുകള്‍ പിടഞ്ഞു വീണു മരിച്ചത് ഏതോ ദൈവത്തിന്റെ പേരിലായിരുന്നു ...എന്നെയും നിന്നെയും വേര്‍തിരിച്ചതും ഇതേ ദൈവങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലായിരുന്നു ... നമ്മുക്ക് മുന്നേ കടന്നു പോയവര്‍ പാകിയ വിഷ വിത്തുകള്‍ ഇപ്പോള്‍ മുളച്ചു പൊങ്ങുന്നു നമ്മള്‍ ആണ് അത് കൊയ്യാന്‍ വിധിക്കപ്പെട്ടവര്‍. മലയാളത്തില്‍ നമ്മള്‍ ജലം എന്ന് പറയുന്നതും ഇംഗ്ലീഷില്‍ വാട്ടര്‍ എന്ന് പറയുന്നതും തമിഴില്‍ തണ്ണി എന്നതും ഹിന്ദിയില്‍ പാനി എന്ന് പറയുന്നതും ഒന്നിനെ തന്നെയാണ് . കാലങ്ങളും ദേശങ്ങളും മാറുമ്പോള്‍ അതിന്റെ പേര് മാത്രം മാറുന്നു. ഇനിയും നമുക്കറിയാത്ത നാടുകളില്‍ അതിന്റെ പേര് മറ്റൊന്നകാം ...എല്ലാം ..ഒന്ന് തന്നെ .. ഈശ്വരനും അങ്ങിനെ തന്നെയല്ലേ ?...പേരുകള്‍ മാത്രം മാറുന്നു ...എല്ലാം ഒന്ന് തന്നെ .. എന്റെ ഈശ്വരന്‍ ഹിന്ദുവോ , മുസ്ലിമോ അല്ലെങ്ങില്‍ ക്രിസ്ത്യാനിയോ അല്ല ..എന്റെ ഈശ്വരന് ജാതിയില്ല ..ആ ഈശ്വരന്റെ പേരില്‍ ഞാന്‍ ഒരു സഹാജീവിയെയും വെറുത്തിട്ടില്ല പക്ഷെ ചെയ്യ്തികളെ ഞാന്‍ വെറുക്കുന്നു ... നമ്മുടെ കുഞ്ഞുങ്ങളെ നമ്മുക്ക് മുക്തരാക്കാം ..മനുഷ്യ കുലത്തിന്റെ അന്ധകനായി മാറുന്ന ജാതി വര്‍ഗ്ഗീയ ചിന്ദകളില്‍ നിന്നും നമുക്കവരെ മാറ്റി നിറുത്താം.നമുക്ക് ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ആകണ്ട ..മനുഷ്യരായാല്‍ പോരെ ?...മനുഷ്യന്‍ എത്ര മനോഹരമായ പദം .....മതങ്ങളെന്നും വേട്ടയാടും പാവം മൃഗം മനുഷ്യന്‍ .....മതങ്ങളുടെ പേരില്‍ ആയിരം ആയിരം മാനവ ഹൃദയങ്ങള്‍ ആയുധ പുരകളായി .. പണ്ട് കവി പാടിയത് ഇന്ന് സത്യമായി വന്നിരിക്കുന്നു.

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു....ദൈവങ്ങള്‍ കരയുന്നു.. നമുക്ക് സ്നേഹിക്കാം എല്ലാം മറന്നു ....അത് കണ്ടു ദൈവങ്ങള്‍ അത് ആഘോഷിക്കട്ടെ സ്വര്‍ഗത്തില്‍ ..അവര്‍ ആനന്ദ ഗീതങ്ങള്‍ പാടി നൃത്തം ചവിട്ടട്ടെ ..അങ്ങനെ സ്വര്‍ഗത്തില്‍ വീണ്ടും വസന്ധം വിരിയട്ടെ ...നമ്മള്‍ മനുഷ്യര്‍ക്ക്‌ ദൈവങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പൂജ ... പകരം അവര്‍ ഭൂമിയില്‍ സമാധാനം പെയ്യിക്കും .അല്ലെങ്ങില്‍ കലികയറിയ കാലന്‍ വീണ്ടും വരും ....തകര്‍ത്തു പെയ്യുന്ന മഴയുടെ മറവില്‍ ....ഇരുട്ടിന്റെ മറവില്‍ ...കറുത്ത കുതിരകളെ പൂട്ടിയ രഥത്തില്‍ഇരുന്നു പാനന്റെയും പാക്കരന്റെയും പാടപ്പരംബുകളെ ഭേദിച്ചു അവറ്റകള്‍ പായും ..മനുഷ്യ കുലതിനുമേല്‍ മരണച്ചക്രമുരുട്ടി ....

സ്നേഹത്തോടെ അശോക്‌